ജന്മസിദ്ധമായ കഴിവുകൊണ്ട് അനുഗ്രഹിക്കപ്പെട്ട ഗായകനാണ് എം.ജി ശ്രീകുമാർ. നിരവധിഗാനങ്ങളിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടാനും ഗായകന് സാധിച്ചു.അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിൻ്റെ ഭാര്യ ലേഖയും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. എം. ജി ശ്രീകുമാറിൻ്റെ ശബ്ദത്തിനൊപ്പം താളം പിടിച്ചുകൊണ്ട് എന്നും അദ്ദേഹത്തിന് ജീവിതത്തിൽ ഒരു കൂട്ടായിട്ടാണ് ലേഖ ഉള്ളത്. അദ്ദേഹത്തിനൊപ്പം ഒരു നിഴൽപോലെയാണ് ലേഖനടക്കാറുള്ളതും. പരസ്പരം മനസ്സിലാക്കി ജീവിക്കുന്നതാണ് ഇരുവരും തമ്മിലുള്ള കെമിസ്ട്രി. ഞങ്ങൾ മാത്രമല്ല എല്ലാം ഭാര്യഭർത്താക്കന്മാരും ഇതാണ് പിന്തുടരേണ്ടത് എന്നും ലേഖ ഒരു വേള പറഞ്ഞിട്ടുണ്ട്. പരസ്പരം മനസ്സിലാക്കി ഈഗോയില്ലാതെ ജീവിതം തന്നെ യാതൊരു പ്രശ്നങ്ങളുമില്ലാതെ ബന്ധം മുന്നോട്ടു കൊണ്ടുപോകും. അതാണ് ഞങ്ങൾ ചെയ്യുന്നത്. എന്നാൽ ഇരുവരും സംസാരിക്കാൻ ഇഷ്ടമില്ലാത്ത വിഷയങ്ങൾ മാറ്റി നിർത്തുകയാണ് പതിവ്. യാതൊരു കാര്യത്തിലും പരസ്പരം നിർബന്ധിക്കാറില്ല ഇരുവരും. യാതൊരു കാര്യങ്ങളും പറഞ്ഞു കൊണ്ട് തന്നെ എംജി ശ്രീകുമാറിനെ ലേഖ ബുദ്ധിമുട്ടിക്കാറുമില്ല. ശ്രീക്കുട്ടൻ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം.
എന്നാലല്ലേ അദ്ദേഹത്തിന് ഇനിയും കൂടുതൽ പാട്ടുപാടാൻ കഴിയു.കേട്ടത് മധുരം, കേൾക്കാത്തത് അതിമധുരം എന്ന് പറയുന്ന പോലെ ഇനിയും അദ്ദേഹത്തിൻ്റെ എത്രയോ മധുരമായ ഗാനങ്ങൾ നാം കേൾക്കേണ്ടിയിരിക്കുന്നു എന്നാണ് ലേഖ പറയുന്നത്. അതേ സമയം എം.ജി ശ്രീകുമാറിനെ സംബന്ധിച്ചിടത്തോളം പണ്ടുമുതൽതന്നെ ഒരു മാനേജറില്ല. അദ്ദേഹത്തിൻ്റെ എല്ലാ കാര്യങ്ങളും ലേഖ തന്നെയാണ് നോക്കാറുള്ളത്.ഭാര്യ എന്ന നിലയിൽ ലേഖ തൻ്റെ കടമകൾ പൂർണമായും നിർവഹിക്കാറുമുണ്ട്.ശ്രീക്കുട്ടൻ്റെ മാനേജറായി പ്രവർത്തിക്കേണ്ടത് ആവശ്യമെങ്കിൽ അതും ലേഖ തന്നെയാണ് ചെയ്യാറുള്ളത്. എന്നാൽ എം ജി ശ്രീകുമാറിനൊപ്പം നടക്കുന്ന ലേഖയ്ക്ക് നിരവധി വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്തിനാണ് ഭാര്യയെ എല്ലാകാര്യത്തിനും ഒപ്പം കൂട്ടുന്നത് എന്ന് എം ജി ശ്രീകുമാറിനോട് പലരും ചോദിക്കാറുണ്ട്. അന്നൊക്കെ അദ്ദേഹത്തെ കൂടെ നടക്കാൻ വേണ്ടിയാണ് വിവാഹം കഴിച്ചത് എന്നുള്ള മറുപടിയായിരുന്നു ലേഖ കൊടുത്തിട്ടുള്ളത്. ഇത്തരം ചോദ്യങ്ങൾ ഒരു പാട് വർഷങ്ങൾക്കു മുൻപ് തന്നെ ലേഖ കേട്ടിട്ടുള്ളതാണ്. എന്നാൽ ഇന്ന് പല കലാകാരന്മാരുടെയും യാത്രകൾ ഭാര്യ കൂട്ടുകൂട്ടാറുണ്ടല്ലോ. അതുകൊണ്ട് ആ ചോദ്യത്തിന് ഇന്ന് പ്രസക്തി ഇല്ലാതെയായി മാറിയിരിക്കുകയാണ്. യാത്രകളോട് ഇരുവർക്കും ഏറെ ബ്രമമാണ് ഉള്ളത്. ഒന്നിച്ച് പോകാത്ത രാജ്യങ്ങളില്ല. ഇരുവർക്കും എപ്പോഴും ഇഷ്ടപ്പെട്ട ഇടം എന്ന് പറയുന്നത് അമേരിക്ക തന്നെയാണ്.
ജീവിതം ഇന്നും പ്രണയത്തോട് കൊണ്ട് തന്നെ മുന്നോട്ടു കൊണ്ടുപോവുകയാണ്. വിവാഹശേഷമുള്ള ജീവിതത്തിൽ വ്യത്യസ്തതകൾ ഉണ്ടെങ്കിൽ കൂടിയും, ഇരുവരും തമ്മിലുള്ള പ്രണയം ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. എല്ലായിപ്പോഴും മനസ്സിൽ പ്രണയം ഉണ്ടാകണം. പ്രണയം എന്നത് മോശം കാര്യമല്ലല്ലോ. വിവാഹ ശേഷം പ്രണയം വേണോ, അതിനുമുൻപല്ലേ പ്രണയകാലം തുടങ്ങിയ നിരവധി ചോദ്യങ്ങളുണ്ടെങ്കിൽ കൂടിയും ഇരുവരും ഇന്നും പ്രണയിച്ചു കൊണ്ടാണ് ജീവിക്കുന്നത്. പ്രണയമുണ്ടെങ്കിലേ ജീവിതം ശക്തമാവു. ഞാനും ശ്രീക്കുട്ടനും സ്നേഹമല്ലാതെ പരസ്പരം മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. അതി തീവ്രമായ സ്നേഹം ആണ് ഞങ്ങൾ തമ്മിൽ ഇതെല്ലാം ഈശ്വരനിശ്ചയമായി ഞാൻ കാണുന്നു. എനിക്ക് കൗമാരത്തിലോ, കോളേജ് കാലത്തോ ഒന്നും തന്നെ യാതൊരു പ്രണയബന്ധങ്ങളും ഇല്ലായിരുന്നു. ഞാൻ എൻ്റെ ജീവിതത്തിൽ ഇത്ര കണ്ട് സ്നേഹിച്ച ഏക മനുഷ്യൻ ശ്രീക്കുട്ടൻ ആണ് എന്ന് ലേഖ ഒരു വേള പറഞ്ഞിട്ടുണ്ട്. എന്നാൽ ഇരുവരും തമ്മിൽ വഴക്ക് കൂടാറുണ്ടെങ്കിലും, അഞ്ച് മിനുട്ട് അല്ലെങ്കിൽ അഞ്ച് സെക്കൻഡ് കൊണ്ട് തന്നെ അവയെല്ലാം ഇല്ലാതാകും. വിട്ട് വീഴ്ചകൾക്ക് തയ്യാറാണ് ഇരുവരുടേയും ജീവിതം. പ്രണയവും ജീവിതവും ആസ്വദിച്ചു കൊണ്ട് തന്നെയാണ് ഇവർ തങ്ങളുടെ ജീവിതം മുന്നോട്ട കൊണ്ടു പോകുന്നത്. എം ജി ശ്രീകുമാറിൻ്റെ സംഗീത വളർച്ചയുടെ ഓരോ ഘട്ടത്തിലും ലേഖ കൂടെ തന്നെ ഉണ്ടായിരുന്നു. പാട്ടിനപ്പുറം എല്ലാ കാര്യങ്ങൾക്കും എംജി ശ്രീകുമാർ ലേഖയുടെ കൂടെ തന്നെയുണ്ട്.
All rights reserved Illuminati 2.0.