സ്വന്തം ഭർത്താവിനെയും അമ്മായിച്ചനെയും പിതാവിനെയും കൊലപ്പെടുത്തി യുവതിക്ക് പിന്നെ സംഭവിച്ചത് കണ്ടോ
വനിതാജയിലിന്റെ നീണ്ട ഇടനാഴികൾ താണ്ടി മുന്നോട്ട് നടക്കുമ്പോൾ അവളുടെ ഹൃദയമെന്തിനോ വേണ്ടി വല്ലാതെ തുടിച്ചിരുന്നു. അറിഞ്ഞോ അറിയാതെയോ ഏതൊക്കെയോ ചെളിക്കുണ്ടുകളിൽ വീണ് ഹോമിക്കപ്പെട്ട ഒരുപാട് പെൺജീവിതങ്ങളുടെ നെടുവീർപ്പുകളലിഞ്ഞുചേർന്ന ആ തണുത്ത കൽച്ചുവരുകളിലൂടെ വെറുതേ വിരലോടിച്ച് മുന്നോട്ട് നടക്കുമ്പോൾ വല്ലാത്തൊരു ഭാരം ഹൃദയത്തിൽ ചേക്കേറിയിരുന്നതവളറിഞ്ഞു. അവൾ ചെല്ലുമ്പോൾ ചുവരിൽ ചാരിയിരുന്നേതോ ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു അവർ. പവിത്രയെന്ന വേറിട്ട പെണ്ണ്….. താൻ വന്നത് പോലുമറിയാതെ നിസംഗമായിരിക്കുന്ന ആ സ്ത്രീയെ നോക്കി നിൽക്കുമ്പോൾ അവൾ ദീർഘമായൊന്ന് നിശ്വസിച്ചു. പിന്നെ പതിയെ ഒന്ന്…