ഇന്നലെയാണ് പാലാഴിൽ ഒരു കുടുംബത്തെ അഞ്ചു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ജൈസൺ,ഭാര്യ മെറീന,മക്കൾ ആയ നാല് വയസ്സ് ഉള്ള ജെറാഡ്,രണ്ടു വയസ്സ് ഉള്ള ജെറീന,ഏഴു മാസം പ്രായം ഉള്ള ജെറിൻ എന്നിവർ ആണ് മീനച്ചിൽ പഞ്ചായത്തിലെ കൊച്ചു കൊട്ടാരം ഭാഗത്ത് ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.സംഭവത്തിൽ കൂടുതൽ വിവരം പുറത്തു വന്നു.ഒന്നര വര്ഷം മുൻപാണ് ജെയ്‌സണും ഭാര്യയും കുട്ടിയും ഈ വീട്ടിൽ താമസിക്കാൻ എത്തിയത്.
വലിയ റബർ തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട വീട് ആണിത്.ഇന്നലെ രാവിലെ ഏഴു മണിയോടെ സഹോദരനെ വിളിച്ചു വീട്ടിലേക്കു എത്തണം എന്ന് ജൈസൺ അറിച്ചിരുന്നു .സഹോദരൻ എത്തിയപ്പോഴാണ് ദാരുണ സംഭവം പുറം ലോകം അറിഞ്ഞത്.സഹോദരൻ എത്തിയപ്പോൾ വീടിന്റെ മുൻ വാതിലിനു സമീപത്തു നിന്നു അകത്തേക്ക് നാട്ടുകാരെ കൂട്ടി വരണം എന്ന് എഴുതിയിരുന്നു.തുടർന്ൻ നാട്ടുകാരെ കൂട്ടി അകത്തു കടന്നപ്പോഴാണ് അഞ്ചു പേരുടെയും ചേതനയറ്റ ശരീരം കണ്ടത്.
ഭാര്യയെ തലക്ക് അടിച്ചു കൊന്ന ശേഷമാണ് ജൈസൺ മക്കളെ കൊന്നത് എന്ന് പോലീസ് പറയുന്നു.വീടിനു അകത്തു നിന്ന് രണ്ടു കുറിപ്പ് കൂടി പോലീസിനു ലഭിച്ചു.ഒന്നിൽ നേരത്തെ മരിച്ച തങ്ങളുടെ അമ്മയുടെ അടുത്തേക്ക് പോകുന്നു എന്നും ഫോൺ ചേട്ടന് നൽകണം എന്നും എഴിതിയിട്ടുണ്ട്.മറ്റൊന്നിൽ വീട്ട് ഉടമയോടു സാധനങ്ങൾ സഹോദരന് കൈമാറണം എന്നാണ് പറഞ്ഞിട്ടുള്ളത്.സാമ്പത്തിക പ്രതിസന്ധിയാണ് കാരണം എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം