നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റി പറയില്ല എന്ന് തൃശൂർ ചുവന്ന മണ്ണ് സ്വദേശി ജെൻസൺ. കേസിൽ ദിലീപിനെതിരായ മൊഴി മാറ്റിയാൽ ഇരുപത്തി അഞ്ചു ലക്ഷം രൂപയും അഞ്ചു സെനറ്റ് ഭൂമിയും നൽകാമെന്ന് പ്രതിഭാഗം പറഞ്ഞതായി കാട്ടി ജെൻസൺ തൃശൂർ പീച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് ഒരു കാരണവശാലും മൊഴി മാറ്റി പറയില്ലെന്ന് ജെൻസൺ മാധ്യമങ്ങളോട് പറഞ്ഞത്. കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ ബി ഗണേഷ് കുമാർ എം ൽ എ യുടെ ഓഫീസ് സെക്രട്ടറി രാവിലെ അറസ്റ്റിലായിരുന്നു. സ്വാധീനങ്ങൾക് വശപ്പെടുകയിലെന്ന ജെൻസൺ മാധ്യമങ്ങളോട് പറയുന്നു.ദിലീപിനെതിരായ മൊഴി മാറ്റില്ല, പ്രതിഭാഗം സ്ഥിരമായി വിളിച്ചു സ്വാധീനം ചെലുത്താൻ ശ്രമിച്ചത് കൊണ്ടാണ് പോലീസിൽ പരാതി നൽകിയത്, ദിലീപിന്റെ അഭിഭാഷകന്റെ നിർദേശപ്രകാരം കൊല്ലം സ്വദേശി നാസർ എന്ന ആളാണ് വിളിച്ചതെന്നാണ് ജെന്‍സന്റെ പരാതിയിൽ ഉള്ളത്.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു ജെൻസൺ. മോഷണകുറ്റവുമായി ബന്ധപ്പെട്ടാണ് ജെൻസൺ ജയിലിൽ ആയത്. സെല്ലിൽ വെച്ച സുനിയുമായി നല്ല സൗഹൃദം ഉണ്ടായി. നടിയെ ആക്രമിച്ച വിശദാംശങ്ങൾ പൾസർ സുനി ജെന്‍സനോട് പറഞ്ഞു എന്നും ദിലീപ് പറഞ്ഞിട്ടാണ് ചെയ്തതെന്നും അത് കൊടേഷൻ ആയിരുന്നുവെന്ന് സുനി പറഞ്ഞെന്നും ജെൻസൺ ജയിലിനു പുറത്തിറങ്ങിയ ശേഷം മൊഴി നൽകിയിരുന്നു.