റോഡിൽ അപകടം നടന്നാൽ ഓടി എത്തി നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതാണ് പതിവ്. അപകടത്തിൽ പരിക്കേറ്റവരും നാട്ടുകാരോട് സഹകരിച്ചു ഉടനടി ചികിത്സ നേടാറുണ്ട്. എന്നാൽ വളരെ വ്യത്യസ്‌തമായ ഒരു വാർത്തയാണ് ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴയിൽ നിന്നും എത്തുന്നത്. നിയന്ത്രണം വിട്ട് മറിഞ്ഞ കാറിൽ നിന്നും പരിക്കേറ്റെത്തിയവരെ രെക്ഷികാൻ എത്തിയ നാട്ടുകാർ പോലും ഞെട്ടിയ സംഭവമാണിത്. ചെങ്ങാനും മുളക്കുഴ പള്ളിപടിക് സമീപമാണ് നാട്ടുകാരെ ഞെട്ടിച്ച അപകടം നടന്നത്. തിരുവന്തപുരത്തുന്ന കോട്ടയത്തേക് പോയ കാർ ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് കാർ മറിഞ്ഞാണ് അപകടം ഉണ്ടായത്.
കാർ മറിയുന്നത് കണ്ടനാട്ടുകാർ രക്ഷാപ്രവർത്തനം നടത്താനും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും ഓടിക്കൂടി, കാറിൽ ഉണ്ടായിരുന്നത് അടൂർ പഴകുളം സ്വദേശികളായ ഷൈജു, ഫൈസൽ, നെടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരാണ്. അപകടത്തിൽ നിസ്സാര പരിക്കേറ്റ ഇവരെ ആശുപത്രിയിലേക് കൊണ്ട് പോകാൻ നാട്ടുകാർ ശ്രമം നടത്തി. എന്നാൽ കാറിൽ ഉണ്ടായിരുന്നവരാകട്ടെ കാറിലെ പൊതികളും ഒപ്പമെടുക്കാനാണ് ശ്രമിച്ചത്. ഈ പൊതികളിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിൽ പൊതികളിൽ കഞ്ചാ വ് ആണെന്ന് കണ്ടെത്തി. ഇതിനിടയിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ രക്ഷപെട്ടു. എട്ടു കിലോയോളം സാധനമാണ് കാറിൽ ഉണ്ടായിരുന്നത്.
ഓൾ റൈറ്സ് റിസേർവ്ഡ് ഇല്ലുമിനാട്ടി.